Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hula Hoop

ഹൂലാ ഹൂപ്പില്‍ സിന്നുവിന് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് തിളക്കം

ഹുലാ ഹൂപ്പ് പ്രകടനം പരിചിതമല്ലെന്ന് തീര്‍ത്തും പറയാന്‍ വയ്യ. ടെലിവിഷന്‍ ചാനലുകളിലെ വിവിധ സ്‌റ്റേജ് ഷോകളില്‍ ഇത് പതിവ് കാഴ്ചയാണ്. നൃത്തത്തിന് ഒപ്പമുള്ള ഹുലാ ഹൂപ്പ് പ്രകടനം പലപ്പോഴും കാണികളെ അമ്പരപ്പിക്കുന്നുമുണ്ട്.

സാധാരണ നൃത്തരൂപങ്ങളില്‍ നിന്നു മാറി മറ്റിനങ്ങള്‍ക്കൊപ്പമായാല്‍ ഹുലാ ഹൂപ്പ് ഒരു അത്ഭുതം തന്നെയാകില്ലേ ? ഓരോ നൃത്തത്തിന്‍റെയും ചട്ടക്കൂടുകള്‍ തെറ്റിക്കാതെ അതില്‍ ഹുലാ ഹൂപ്പ് ലയിപ്പിച്ചിരിക്കുകയാണ് ഈ കൗമാരക്കാരി.

നിശ്ചയ ദാര്‍ഢ്യത്തിനും തീവ്രമായ ആഗ്രഹത്തിനും പ്രതിഫലമായി സിന്നു കുര്യാക്കോസ് എന്ന യുവ നര്‍ത്തകിയെ തേടിയെത്തിയത് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡാണ്. ആ വിശേഷങ്ങള്‍ വായിക്കാം...

നൃത്തത്തെ പ്രണയിച്ച കുട്ടിക്കാലം

കല്ലൂര്‍ക്കാട് കളമ്പുകാട്ട് സിന്നു കുര്യാക്കോസിന് കുട്ടിക്കാലം മുതല്‍ നൃത്തത്തോട് കമ്പമായിരുന്നു. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ നൃത്ത മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. അഞ്ചാം ക്ലാസ് മുതല്‍ നൃത്തം പഠിച്ചു തുടങ്ങി.

ശാസ്ത്രീയ നൃത്തത്തില്‍ ഭരതനാട്യത്തിലാണ് കൂടുതല്‍ പരിശീലനം നേടിയത്. 11 വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന സിന്നു എട്ടു വര്‍ഷമായി ഹുലാ ഹൂപ്പും പരിശീലിച്ചുവരുന്നു.

വേള്‍ഡ് റിക്കാര്‍ഡിലെത്തിച്ച ഹൂലാ ഹൂപ്പ്

ഏറെ ഇഷ്ടപ്പെട്ട നൃത്തം എവിടെ കണ്ടാലും അത് സൂക്ഷ്മമായി കാണുന്നത് സിന്നു ഒരു ശീലമാക്കി. ഇതിനിടയില്‍ ഹുലാ ഹൂപ്പ് ചുറ്റി നടത്തുന്ന പ്രകടനം ഒരു ടി വി പ്രോഗ്രാമില്‍ കാണാനിടയായതാണ് സിന്നുവിന് വഴിത്തിരിവായത്.

സ്വന്തമായി അതൊന്ന് പരീക്ഷിച്ചു നോക്കിയാലോ എന്ന തോന്നല്‍ ഉണ്ടായതോടെ പിന്നീട് അതിനുള്ള പരിശ്രമമായി. നൃത്തത്തിലല്ലാതെ ഹുലാ ഹൂപ്പ് അരയില്‍ ധരിച്ച് പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് സാധാരണ നൃത്തത്തിനൊപ്പവും പരിശീലിച്ചു. പല നൃത്ത പരിപാടികളും കണ്ട് അതു പോലെ പരിശീലനം നടത്തി നോക്കി.

റിംഗ് ഏതാണ്ട് വഴങ്ങുമെന്നായപ്പോള്‍ ഭരതനാട്യത്തിനൊപ്പം അതു ചെയ്യാന്‍ പറ്റുമോ എന്നതായി പിന്നീടുള്ള ശ്രമം. തുടര്‍ന്നങ്ങോട്ട് ഭരതനാട്യത്തില്‍ അനുവദനീയമായ മോഡിഫിക്കേഷന്‍ നടത്തി ഹുലാ ഹൂപ്പ് പ്രകടനവും ഒന്നിപ്പിക്കുകയായിരുന്നു.

 

Latest News

Up